മടക്കത്തപാൽ |
Sep 26, 2008 |
എത്ര സ്വകാര്യമായാണെന്നോ നിന്നോട് പറഞ്ഞത് ഓർക്കാനാവുന്നുണ്ട്.
ഭാര്യ അടുക്കളയിൽ ഓടിപ്പിടഞ്ഞ് ഉച്ചക്കുള്ളത് വേവിച്ചെടുക്കുകയായിരുന്നു.
വെന്തു വരുന്നത് മണം കൊണ്ടറിഞ്ഞ് ഉപ്പും മുളകും ഏറിയെന്നോ കുറഞ്ഞെന്നോ പറയാൻ മൂക്കും കൂർപ്പിച്ചിരിക്കുകയായിരുന്നു ഞാൻ.
തിന്നു മടുക്കുമ്പോൾ വലിച്ചെറിയുന്നതിന് കാത്തിരിക്കുകയായിരുന്നു കാക്കയും പൂച്ചയും.
അപ്പോഴാണ് തപാൽക്കാരൻ ആ സ്വകാര്യം മടക്കിത്തന്നത്
പൊട്ടിച്ച് നോക്കും മുമ്പ് അടുക്കളയിൽ ഭാര്യയുണ്ടോ പാത്തും പതുങ്ങിയും കാക്കയും പൂച്ചയുമുണ്ടോ കുറ്റവും കുറവും മണക്കാൻ ഞാനുണ്ടോ എന്നൊരു നോട്ടം പഴയൊരക്ഷരം പോലെ. |
|
|
|
|
|
മടങ്ങിയെത്തിയ തപാലുരുപ്പടികൾക്ക്