പകല്‍ മുഴുവന്‍ ഞാന്‍ കാത്തിരുന്നു രാത്രിയുണ്ടാവുന്നത് കാണുവാന്‍
അപ്പോഴാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും കണ്ടത് അവര്‍ മാവിന് കല്ലെറിയുന്നതും കുളത്തില്‍ ചാടുന്നതും കുട്ടിയും കോലും കളിക്കുന്നതും വളര്‍ന്ന് മലയാവുന്നതും കണ്ടത്
ആ വഴികള്‍ മാഞ്ഞുപോയി കിതച്ചുകിതച്ചൊരു കാലൊച്ച മാത്രം വെയില്‍ പൊതിഞ്ഞെത്തി
ഇല്ല കണ്ടുപിടിക്കാനാവുകയില്ല പകല്‍ കണ്ടിട്ടിട്ടില്ലാത്തവന് രാത്രിയെ
Labels: കവിത |
ജ്വരം