നട്ടുച്ചയ്ക്ക് കവി സൂര്യനെ തിന്നാനിറങ്ങി
സൂര്യനതാ ബെൻസുകാറിനു മുകളിൽ വെന്തു മൊരിയുന്നു കടിച്ചു മുറിച്ച് തിന്നുതീർത്തു രണ്ടായിരത്തൊൻപത് മോഡൽ ബ്ലാക്ക് ബെൻസ്
സൂര്യനതാ നാട്ടുമാവിൽ തിളച്ചു മറിയുന്നു ഒറ്റ നില്പിൽ അകത്താക്കി ആകാശം മുട്ടുന്ന നാട്ടുമാവ്
സൂര്യനതാ വിയർത്തൊലിക്കുന്നൊരാളുടെ തലയിൽ കൊത്തിപ്പൊരിയുണ്ടാക്കുന്നു വലിച്ചുവാരി വിഴുങ്ങി ബസ്സു കാത്തു നിന്നൊരാളെ
സൂര്യനതാ പറ്റിച്ചേയെന്ന് കവിയെ വെയിലത്തുപേക്ഷിച്ച് പ്രകാശത്തേക്കാൾ വേഗത്തിൽ സ്പീഡ് ട്രാക്കിലൂടെ ഓടിപ്പോകുന്നു
കവിയുടെ വയറുപൊട്ടി
ദഹിക്കാതെ കിടന്നതാവണം നാല് ടയറുകൾ നാട്ടുമാവിൻ തായ്‌വേര് ഒരു മനുഷ്യന്റെ നട്ടെല്ല് ഭും... പുറത്തേക്കു ചാടി Labels: കവിത |
ഭും...