എണീറ്റതേയുള്ളൂ ഇവിടെയെവിടെയെങ്കിലും കാണും കൈകൾ അതൊന്നെടുത്തു തോളോടു ചേർത്തു വെക്കണേ കാലുകൾ ചവിട്ടുകല്ലിലോ വാതില്പടിയിലോ അറച്ചുനില്പുണ്ട് തിരഞ്ഞുപിടിച്ച് അരയിലൊന്നുറപ്പിക്കണേ കണ്ണുകൾ നനച്ചുവെച്ചിട്ടുണ്ടകത്തെവിടെയോ നന്നായി തുടച്ച് ഈ കുഴികളൊന്നടച്ചു തുറക്കണേ ചെവികൾ മുറിഞ്ഞുവീണിട്ടുണ്ട് മുറ്റത്തോ ജനാലയ്ക്കലോ ഒച്ചയിലൊന്നു വിളിച്ച് ഇടംവലമൊട്ടിക്കണേ
മനസ്സിലാകുന്നില്ലേ, ഭാഷ പുസ്തകങ്ങൾക്കിടയിലോ മേശവലിപ്പിലോ കാണും ഓർമ്മ തലയിണച്ചോട്ടിലുണ്ടാകും Labels: കവിത |
സുപ്രഭാതം