മലഉരുകിയുരുകി മടുത്തിട്ടാവണം
മല മലയിറങ്ങി
വരുന്ന വഴി കൊഴിഞ്ഞു കൊഴിഞ്ഞു മടുത്തിട്ടാവണം അങ്ങോട്ടൊന്നു നോക്കി ഇങ്ങോട്ടൊന്നു നോക്കി
അവിടൊരാൾ ഇവിടൊരാൾ മല കയറുന്നു മലയിറങ്ങുന്നു
മല മഞ്ഞു മൂടുന്നു
അവിടെയിവിടെ മലയാണെന്നും മനുഷ്യനാണെന്നും കിളി കിളി കിളി പറന്നു പോകുന്നു
മല ഇക്കിളി ഇക്കിളിക്കിളി ചിരിച്ചു ചിരിച്ച്
അയാൾക്കും ചിരി പൊട്ടി ഇയാൾക്കും ചിരി പൊട്ടി
ചിറകിലക്കിളി ചിറകിലിക്കിളി ചിരിച്ചു ചിരിച്ച് കിളിയാണോ കിക്കിളിയാണോ ചിരിച്ചു ചിരിച്ചു ചിരിച്ച്
പെയ്യാൻ നിന്ന മഴ തണുത്തു തണുത്ത് ഒന്നു ചിരിച്ചതേയുള്ളൂ
കടലിൽ നിന്നു കേട്ടു മത്സ്യം ഇക്കിളിയാകുന്നതിന്റെ അലർച്ച
ഒരാൾ കരയുന്നതിന് ഇത്ര ശബ്ദമോ Labels: കവിത |
എന്റെ ആദ്യ കവിതാപുസ്തകത്തിനോടൊപ്പം വാക്കായും വരയായും കൂടെയുണ്ടായിരുന്ന കുഴൂർ വിത്സനും ,ഗിരീശൻ ഭട്ടതിരിപ്പാടിനും