കാക്കച്ചോര (“കാ കാ “ എന്ന പുസ്തകത്തിലെ മുപ്പത്തിയഞ്ചാം പേജ് )
ഹൃദയത്തിന്റെ അറയിൽ കാക്കകളെ വളർത്തുന്നുണ്ട് ഞാൻ
ചിരി തുള്ളുന്ന ഏഴു വയസ്സുകാരി ചാരുലത
ഇടതുകാല്‍ മുടന്തി പതിനൊന്നുകാരി സബീന
കുന്നിറങ്ങി കുടചൂടി പതിനഞ്ചുകാരി ഉഷാകുമാരി
ഇലഞ്ഞിപ്പൂമണവുമായ് പതിനെട്ടുകാരി മല്ലിക
നിലാവു വാരിച്ചുറ്റി ഇരുപത്തൊന്നുകാരി ഹൈറുന്നീസ
വാഴക്കൈയിലിരുന്ന് വിരുന്നു വിളിക്കുന്നില്ല കൈകൊട്ടി വിളിച്ചാല്‍ വായ്ക്കരി തിന്നാനെത്തില്ല
എങ്ങും പറന്നുപോകാതെ മഴയും കൊണ്ടിരുപ്പാണ് എന്റെ കാക്കകള്‍
Labels: കവിത |
ഒരു പാട്ടു കേൾക്കാൻ കൊതിച്ചിരുന്ന ആ കാലങ്ങളേ