സുനിൽ.ജി.കൃഷ്ണൻ പറഞ്ഞതു പോലെ ഒരു സാദാ കവിത |
Feb 25, 2012 |
പാതിയുറക്കത്തിൽ
കാട്ടിൽ
ഒച്ചിഴയുന്നതി-
ന്നൊച്ച കേട്ടു.
ഇല്ല,വിശ്വസിക്കില്ലിനി
ഒച്ചിനെയല്ലാതെ
നിങ്ങളിലാരുടെ
മൌനവും.
പാതിയുറക്കത്തിൽ
കൂട്ടിൽ
കുയിലു പാടുന്നതി-
ന്നീണം കേട്ടു.
ഇല്ല,കാതോർക്കില്ലിനി
രാക്കുയിലിനല്ലാതെ
നിങ്ങളിലാരുടെ
ഗസലിനും.
പാതിയുറക്കത്തിൽ
മലകളിൽ
കുതിര പായുന്നതിൻ
കുളമ്പടി കേട്ടു.
ഇല്ല,കൂടെ വരില്ലിനി
കുതിരപ്പുറത്തല്ലാതെ
നിങ്ങളിലാരുടെ
വിരൽ തുമ്പിലും.
പാതിയുറക്കത്തിൽ
മരങ്ങളിൽ
ഇല പെയ്യുന്നതിൻ
സങ്കടം കേട്ടു.
ഇല്ല,കൂടെ വരില്ലിനി
ഇലകളോടൊപ്പമല്ലാതെ
നിങ്ങളിലാരുടെ
മഴയിലും.
കേൾക്കുക,
വെയിലനക്കങ്ങളേ;
തോലു മുറുക്കി വലിച്ച
മൃദംഗ മിടിപ്പുകൾ. |
|
|
|
സുനിൽ.ജി.കൃഷ്ണൻ പിന്നെപ്പറഞ്ഞത്:
ഗംഭീരം എന്നൊന്നും ഇല്ല കേട്ടോ...
ഇലപെയ്യുന്ന എന്നൊക്കെ ഇനിയും വേണോ
ദ്വന്ദം വ്യഞിപ്പിക്കാന്‍ എളുപ്പം പക്ഷേ കവിത കുറയും...
പുതിയതായി തോന്നുന്നതിന് പുതിയതായി
പറയാന്‍ പുതിയ ഒന്നു വേണ്ടേ ?